മകന്‍റെ അപ്പന്‍ (കവിത )
അട വച്ചു വിരിയിക്കാന്‍
മാഷ് ഏല്‍പ്പിച്ചത്
കണക്കു പേപ്പറില്‍ പൊതിഞ്ഞ
ആനമൊട്ട..!
അപ്പന്‍റെ ചൂടൊപ്പി-ല്‍ മാത്രം
വിരിയിച്ചു കൊടുക്കണമെന്ന്
മാഷിന്‍റെ “അപേക്ഷ..”
മൊട്ട കണ്ടാല്‍
അപ്പത്തിന്നുന്നൊരപ്പ-ന്‍ !
പിന്നെങ്ങനെ അടവയ്ക്കും ?
ഒരു തവണ;
ഒരു തവണ മാത്രം
അപ്പനായിക്കോളാ-ന്‍-- അമ്മ.
നാലാം ക്ലാസ്സില്‍ വച്ച്
പലതവണ അപ്പനായിട്ടും
അമ്മയൊഴിച്ചാരും അറിഞ്ഞില്ല
എന്നിട്ടും...
അമ്മയെന്നെ മോനെയെന്നു വിളിച്ചു...!!!
-ഗോപ കുമാർ തെങ്ങമം
പെരുന്നാള്
പെരുന്നാള് പ്രമാണിച്ചൊരു
കവിതയന്വേഷിച്ച്
ഇബ്രാഹിം വരെ ചെന്നു..
ഹാജറയോളം പോയി..
ഇസ്മായിലും സംസമും
മിന്നി മാഞ്ഞു..
ഒടുവില്‍
വര്‍ഷത്തിലൊരിക്കല്‍ മാത്രം
പോത്തിറച്ചി തിന്നാന്‍
ബലിമാംസം കാത്തിരിക്കുന്ന
ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ
മുഖത്താണ് ഞാന്‍
കവിത കണ്ടത്..
-Sajathilmujeeb
വര്‍ഷത്തിലൊരിക്കല്‍ മാത്രം
ReplyDeleteപോത്തിറച്ചി തിന്നാന്‍
ബലിമാംസം കാത്തിരിക്കുന്ന
ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ
മുഖത്താണ് ഞാന്‍
കവിത കണ്ടത്..